ഗുല്‍മോഹറിന്‍ ചുവപ്പിനാല്‍
നീയെഴുതിയ പ്രണയ കാവ്യം
എന്‍ കാതുകളില്‍
നിന്‍ ചുണ്ടുകള്‍
മന്ത്രിച്ചപ്പോള്‍ ...,
നമുക്ക് വേണ്ടി മാത്രം
പെയ്ത പ്രണയ മഴ
ഒരുടലായി നിന്നു
നാം നനയുകയായിരുന്നു .
ഈ ചുവന്ന സന്ധ്യ
നമ്മുടെ പ്രണയത്തെ
പുതച്ചു മൂടിയിരിക്കുകയാണ് ...
അങ്ങ് ദൂരെ വിരിയാന്‍
വിതുമ്പി നില്‍ക്കുന്ന
നിശാപുശ്പങ്ങളെ
ഒരുടലായി നിന്ന് നാം
കൊതി തീരെ നോക്കി നിന്നു ...
ചിന്നിച്ചിതറി പെയ്യുന്ന
പ്രണയമഴ നമുക്കിടയില്‍
പെയ്തൊഴിയാതങ്ങനെ ...